ഇസ്‌ലമാബാദ്: ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാകിസ്താന്‍ സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മേജര്‍ സെയ്ദ് മുയിസ് ആണ് കൊല്ലപ്പെട്ടത്. തെഹ്രിക് താലിബാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശമായ തെക്കന്‍ വസീരിസ്ഥാനിൽ വച്ചാണ് സംഭവം നടന്നത്.
11 തീവ്രവാദികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 27 കാരനായ ലാൻസ് നായിക് ജിബ്രാൻ ഉള്ളയും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം മിഗ് 21 ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ പിടിയിലായത്.