കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കൾക്കും നേരെ ആക്രമണമെന്ന് പരാതി. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് കുട്ടികളെ ഒരു പറ്റം ക്രിമനലുകൾ ചേർന്ന് മർദിച്ചത്.
തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ടാണ് യദുവിന് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് സന്തോഷ് കീഴാറ്റൂർ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പൊതുസ്ഥലത്തുവച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം നടന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
ഹെൽമറ്റ് അടക്കം ഉപയോഗിച്ചായിരുന്ന കുട്ടികൾക്ക് നേരെ അകാരണമായ മർദനം ഇക്കൂട്ടർ നടത്തിയത്. 'കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. അതിനിടെ കല്ല് ഒരു ഫ്ലെക്സ് ബോർഡിൽ കൊണ്ടുവന്നാണ് യദു പറയുന്നത്. സംഭവം നടന്നതിന് അടുത്തായി ഒരു ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേർ വന്ന് എന്തിനാണ് ബോർഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിക്കുകയും വീണ്ടും രണ്ട് പേർ വന്ന് ഹെൽമെറ്റ് കൊണ്ട് മർദിക്കുകയും ആയിരുന്നുവെന്നാണ് കുട്ടികൾ പറയുന്നത്.