മുംബൈ: റിപ്പോ നിരക്ക് 0.50 % കുറച്ച് ആർബിഐ. തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോ നിരക്ക് ആർ ബി ഐ കുറയ്ക്കുന്നത്. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധന നയ യോഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചത്.
സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പണനയത്തിലാണ് റിസർവ് ബാങ്ക് വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പാ- നിക്ഷേപ പലിശകളിൽ ഇതു പ്രതിഫലിക്കും. ഈ വർഷം ഫെബ്രുവരി മുതൽ 100 ബേസിസ് പോയിന്റ് ആണ് റിപ്പോ നിരക്കിൽ കുറവ് വന്നത്.
പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളര്‍ച്ചയക്ക് മുന്‍ഗണന നൽകികൊണ്ടുമാണ് ആര്‍ബിഐ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.