ഇസ്ലാമാബാദ്: മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ആവശ‍്യം അനുസരിച്ച് ഉപയോഗിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇവർ രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രതിരോധ നിര ആണെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാകിസ്ഥാൻ പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. മദ്രസകളെയും മദ്രസ വിദ്യാർത്ഥികളെയും സംബന്ധിച്ചിടത്തോളം, അവർ രാജ്യത്തിന്‍റെ രണ്ടാം പ്രതിരോധ നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന ചെറുപ്പക്കാരെ, സമയം വരുമ്പോൾ 100 ശതമാനവും ആവശ്യമനുസരിച്ച് ഉപയോഗിക്കുമെന്നാണ് പാക് മന്ത്രി പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.