ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്‍റെ ആഭരണങ്ങൾ കൈക്കലാക്കാൻ എത്തിയ സംഘത്തിന്‍റെ ആക്രമണത്താലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് ഭാര്യ സോനം മൊഴി നൽകിയിരിക്കുന്നത്. മാത്രമല്ല തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് സോനം പറയുന്നു.
സംഭവത്തിൽ സോനം രഘുവംശിയെ മേഘാലയ പൊലീസിന് ഉത്തർപ്രദേശ് പൊലീസിനു കൈമാറി. ചോദ്യം ചെയ്യലിനോട് സോനം പ്രതികരിക്കുന്നില്ല. തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലെത്തിച്ചതെന്ന് സോനം പറഞ്ഞു.
സമയം സോനത്തിന്റെ ആൺ സുഹൃത്ത് എന്ന് പൊലീസ് സംശയിക്കുന്ന രാജ് കുശ്വഹ, രാജ രഘുവൻഷിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. കൊലപാതകത്തിനു പിന്നിൽ സോനവും കാമുകൻ രാജ് കശ്വാഹയുമാണെന്നാണ് ഇന്ദോർ പൊലീസ് പറയുന്നത്.
മെയ് 23നാണ് ഇൻഡോറിൽ നിന്ന് ഹണിമൂണിനെത്തിയ ദമ്പതികളായ രാജ രഘുവംശിയെയും ഭാര്യ സോനം രഘുവംശിയെയും കാണാതാവുന്നത്. പിന്നീട് 10 ദിവസങ്ങൾക്ക് ശേഷം ജൂൺ 2-നാണ് രാജ രഘുവംശിയുടെ മൃതദേഹം ഒരു മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയത്.
വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ഇവരെ ഷില്ലോങ്ങിലെ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്‌ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്.