തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകി ഉമ്മ ഷെമീന. ആദ്യമായിട്ടാണ് ഷെമീന അഫാനെതിരെ മൊഴി നൽകുന്നത്.നേരത്തെ പല തവണ ഷെമീനയുടെ മൊഴി എടുത്തിരുന്നെങ്കിലും അഫാനെ രക്ഷിക്കുന്ന തരത്തിലായിരുന്നു ഷെമീനയുടെ മൊഴി.
തന്നെ ആക്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന് അമ്മ സ്ഥിരീകരിച്ചു. ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചതെന്ന് ഷെമീന പറഞ്ഞു. ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നതായും ഷെമീന പറഞ്ഞു. കിളിമാനൂര്‍ എസ്എച്ച്ഒയ്ക്കാണ് ഷെമീന മൊഴി നല്‍കിയത്.
സംഭവദിവസം 50,000രൂപ കടം വാങ്ങിയ ആൾക്ക് തിരികെ നൽകണമായിരുന്നു. ഇതിനു പണം കണ്ടെത്തുന്നതിനായി അഫാൻ പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയിരുന്നു. എന്നാൽ ഇവിടെ വച്ച് അഫാന് അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നൽകിയത്.