ഹംബർഗ്: ജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തി ഉപയോഗിച്ച് ആക്രമണം. ഹാംബുര്‍ഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. 12 പേരെയാണ് ആക്രമി കത്തി ഉപയോഗിച്ച് കുത്തിയത്.
ആറു പേരുടെ പരിക്കുകൾ ഗുരുതരമാണ്. ആക്രമണത്തിൽ 39വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹംബർഗ്.
പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടത്. എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. നിലവിൽ ആക്രമിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതേതുടർന്ന് ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു.