സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക

ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു

Mar 21, 2025 - 11:18
Mar 21, 2025 - 11:18
 0  13
സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക
ബംഗളൂരു: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സര്‍ക്കാര്‍ തീരുമാനം.  8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചത്.
 
ആഴ്ചയിൽ രണ്ട് ക്‌ളാസുകൾ ആണ് ഉണ്ടാവുക. ഡോക്‌ടർമാരും പൊലീസ് ഉദ്യോഗസ്ഥരുമാവും വിഷയത്തിൽ ക്ലാസുകളെടുക്കുക. പ്രത്യുൽപാദന ആരോഗ്യം, ശുചിത്വം, ഉത്തരവാദിത്തമുള്ള തീരുമാനമെടുക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ ക്ലാസ്സുകളിൽ കൈകാര്യം ചെയ്യും. 
 
മാത്രമല്ല കൗമാരക്കാരുടെ ശാരീരിക, വൈകാരിക, ഹോർമോൺ മാറ്റങ്ങൾ മനസ്സിലാക്കാൻ ഈ സെഷനുകൾ ലക്ഷ്യമിടുന്നു.കൂടാതെ ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. 
 
പിഎച്ച്സികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ലഹരി വിരുദ്ധ ക്ലാസുകൾ എടുപ്പിക്കും. പ്രശ്നക്കാരായ കുട്ടികൾക്ക് പ്രത്യേകം കൗൺസലിംഗിന് സൗകര്യം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow