റാഫ: ഗാസയിലെ നാസേർ ആശുപത്രിയിൽ ഇസ്രയേൽ ബോംബാക്രമണം. ആശുപത്രി തകർത്ത് ഇസ്രയേൽ ഹമാസ് നേതാവ് ഇസ്മെയിൽ ബാറോമിനെ വധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹമാസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യവും വെളിപ്പെടുത്തി. ആശുപത്രിയിലെ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അതെ സമയം രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് ആക്രമണം നടത്തിയത്.
മാത്രമല്ല സ്ഥലത്ത് നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ചതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഇസ്രയേൽ വീണ്ടും ആക്രമണം തുടങ്ങിയത്.