ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടു

അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞവർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

Feb 16, 2026 - 11:40
Feb 16, 2026 - 11:40
 0
ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടു

മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്നതിനിടെ, ഗാസയിലും ലബനൻ-സിറിയ അതിർത്തി മേഖലകളിലും ഇസ്രായേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞവർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.

ഗാസ മുനമ്പിലുടനീളം നടന്ന ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. ലബനൻ അതിർത്തിയിൽ കൊല്ലപ്പെട്ടവരിൽ ഖാലിദ് മുഹമ്മദ് അൽ-അഹമ്മദ് എന്ന സിറിയൻ പൗരനും ഉൾപ്പെടുന്നു. ലബനനിലെ ഫലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദ് (PIJ) അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രായേൽ ആരോപിച്ചപ്പോൾ, ഹമാസ് ഇത് നിഷേധിച്ചു. 2024 നവംബറിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയിരുന്നെങ്കിലും ലെബനനിൽ ആക്രമണങ്ങൾ തുടരുകയാണ്. യുദ്ധക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൻതോതിലുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow