ഇന്ന് ദുഃഖവെള്ളി: തിരുക്കർമങ്ങൾക്കായി ഒരുങ്ങി നഗരത്തിലെ ദേവാലയങ്ങൾ

തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ ഭക്തജന പ്രവാഹമാണ്.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
ഒരു പകൽ മുഴുവൻ നീളുന്ന തിരുക്കർമങ്ങളാണ് ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ക്രിസ്തു കുരിശിലേറിയതിന്റെ ഓർമകളുമായി വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർഥനകളും നടക്കും.
തുടർന്ന് വിശ്വാസികൾ ഈസ്റ്റർ ആഘോഷ ചടങ്ങുകളിലേക്കു കടക്കും. സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം ഉയർത്തിയുള്ള ഈസ്റ്റർ ആഘോഷങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി.
What's Your Reaction?






