പത്തനംതിട്ട: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥി വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കുറ്റം സമ്മതിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്മയാണ് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട പോലീസ് ആണ് ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തത്.
വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പിച്ചിരുന്നുവെന്നു ഗ്രീഷ്‌മ പറഞ്ഞു. എന്നാല്‍ അപേക്ഷിക്കാന്‍ മറന്നുപോയെന്നും പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പോലീസിന് മൊഴി നൽകിയത്.
ഇന്ന് രാവിലെയാണ് പത്തനംതിട്ട് പൊലീസ് തിരുവനന്തപുരത്തെത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്. സംഭവത്തില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.