ഡൽഹി: വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവ്വീസുകൾ കുറച്ച് എയർ ഇന്ത്യ. മൊത്തം സർവീസുകളിൽ 15 ശതമാനമാണ് കമ്പനി കുറച്ചത്. അടുത്ത ഏതാനും ആഴ്ചകളിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയർഇന്ത്യയുടെ അറിയിപ്പിൽ പറയുന്നത്.
പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പരമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോർട്ട്. സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഖാചരണം തുടരുകയാണ്.ഇതിനിടെയാണ് എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളിൽ ഡിജിസിഎ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. ഇവ സർവ്വീസുകൾ നടത്താൻ തയ്യാറെന്നും എയർ ഇന്ത്യ അറിയിച്ചു.