ഡൽഹി: ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ശുഭാംശു ശുക്‌ളയോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദി ശുംഭാംശുവുമായി തത്സമയം സംസാരിച്ചത്.
ബഹിരാകാശ വീക്ഷണത്തില്‍ ഇന്ത്യ ഭൂപടത്തേക്കാള്‍ വലുതെന്നും ഭൂമി ഒറ്റഗൃഹമെന്നും ശുഭാംശു പറഞ്ഞു. മാത്രമല്ല ഈ യാത്ര എന്റേത് മാത്രമല്ല ദേശത്തിന്റേത് കൂടിയാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ശുഭാംശു ശുക്ല പറഞ്ഞു.
ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി ശുഭാംശുവിനോടും പറഞ്ഞു. ഭാരതം ഇവിടെ നിന്ന് വളരെ മനോഹരമാണ്. ഭൂമിയുടെ ഏകതയാണ് ദൃശ്യമാകുന്നത്. വൈവിധ്യത്തിൽ ഏകതയെന്ന ഭാരതത്തിന്റെ ചിന്തയാണ് ഇവിടെയും വ്യക്തമാക്കുന്നത്.
അവിടെ കാര്യങ്ങൾ എത്രത്തോളം വ്യത്യാസമാണെന്ന മോദിയുടെ ചോദ്യത്തിന് എല്ലാം വ്യത്യസ്തമാണെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ടെന്ന് ശുഭാശു പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്.