പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുാവാവിനെ കെട്ടിയിട്ട് മർദിച്ചുവെന്ന് പരാതി. ചിറ്റൂർ സ്വദേശി സിജു വേണുവിനാണ് (19) മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മർദന വിവരം പുറത്തുവന്നത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മെയ് 24 നാണ് സംഭവം നടന്നത്.
വാഹനത്തിനു മുന്നില്‍ വന്നുവീണു എന്ന പേരിലാണ് ഒരു സംഘം ആളുകള്‍ യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഷിബു ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കി. എന്നാൽ മദ‍്യപിച്ച ശേഷം റോഡിൽ നിൽകുകയായിരുന്ന സിജു ഇതുവഴി വന്ന വാഹനം തടഞ്ഞു നിർത്തുകയും തുടർന്ന് വാഹനത്തിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർത്തുവെന്ന് ആരോപിച്ചാണ് ആരോപിച്ചാണ് ഷിബുവിനെ ഒരു സംഘം മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുകയാണ്. മർദനമേറ്റ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.