തിരുവനന്തപുരം: പകുതി വില തട്ടിപ്പിൽ നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും കേരളത്തിലൊട്ടാകെ 1343 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിൽ 665 എണ്ണം ക്രൈംബ്രാഞ്ചിന് കൈമാറി എന്ന് അദ്ദേഹം സഭയെ അറിയിച്ചു.
231 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പ്രമുഖർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മാത്രമല്ല കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്.