മാസിഡോണിയയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 59 പേർ മരിച്ചു, 150 ലധികം പേർക്ക് പരിക്ക്
2 ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള, കരയാൽ ചുറ്റപ്പെട്ട ഈ രാജ്യത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്.

കൊക്കാനി: വടക്കൻ മാസിഡോണിയയുടെ കിഴക്കൻ പട്ടണമായ കൊക്കാനിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ 59 പേർ കൊല്ലപ്പെടുകയും 155 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ക്ലബ് പൾസിൽ ഒരു പ്രാദേശിക പോപ്പ് ഗ്രൂപ്പിന്റെ സംഗീത പരിപാടിക്കിടെ പുലർച്ചെ 2:30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്കോവ്സ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരിൽ 39 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമിക വിലയിരുത്തലിൽ മേൽക്കൂരയ്ക്ക് തീപിടിക്കാൻ കാരണം കരിമരുന്ന് പ്രയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിൽ ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.
പരിക്കേറ്റവരെ തലസ്ഥാനമായ സ്കോപ്ജെ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയതായും പലർക്കും ഗുരുതരമായ പൊള്ളലേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്.
118 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അൽബേനിയ, ബൾഗേറിയ, ഗ്രീസ്, സെർബിയ എന്നിവയുൾപ്പെടെ അയൽ രാജ്യങ്ങളിൽ നിന്ന് സഹായ വാഗ്ദാനങ്ങൾ ലഭിച്ചതായും ആരോഗ്യമന്ത്രി അർബെൻ തരവാരി പറഞ്ഞു.
2 ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള, കരയാൽ ചുറ്റപ്പെട്ട ഈ രാജ്യത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്.
പ്രസിഡന്റ് ഗോർഡാന സിൽജനോവ്സ്ക-ഡാവ്കോവ സ്കോപ്ജെയിലെ ഒരു ആശുപത്രിയിൽ പൊള്ളലേറ്റവരെ സന്ദർശിക്കുകയും കെട്ടിടത്തിന് പുറത്ത് കാത്തുനിന്ന മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു.
പ്രാദേശിക മാധ്യമമായ എം.കെ.ഡിയുടെ റിപ്പോർട്ട് പ്രകാരം, മുമ്പ് ഒരു കാർപെറ്റ് വെയർഹൗസ് ആയിരുന്നതും വർഷങ്ങളായി പ്രവർത്തിക്കുന്നതുമായ ഒരു പഴയ കെട്ടിടത്തിലായിരുന്നു ക്ലബ് പ്രവർത്തിച്ചിരുന്നത്.
What's Your Reaction?






