കെ.എസ്.ആർ.ടി.സി യിൽ നിന്ന് ശേഖരിച്ചത് 102 ടൺ ഖര മാലിന്യം
പുനരുപയോഗ യോഗ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ റീസൈക്ലിങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സി യുടെ വിവിധ ഡിപ്പോകൾ, സെൻട്രൽ വർക്സ് എന്നിവിടങ്ങളിൽ നിന്ന് ക്ലീൻ കേരള 102 ടൺ ഖര മാലിന്യം ശേഖരിച്ചു. 4,607 കിലോ ഇ-മാലിന്യം, 14,710 കിലോ സ്ക്രാപ്പ്, 82,683 കിലോ പുനരുപയോഗ യോഗ്യമല്ലാത്ത ലെഗസി വേസ്റ്റ് എന്നിങ്ങനെയാണ് ശേഖരിച്ചത്. പുനരുപയോഗം ചെയ്യാനാകാത്ത ലെഗസി വേസ്റ്റ് സിമന്റ് ഫാക്ടറികളിൽ ഇന്ധന ആവശ്യത്തിനായും ഇ-മാലിന്യങ്ങൾ റീസൈക്കിൾ ഏജൻസികൾക്കും നൽകുന്നു.
പുനരുപയോഗ യോഗ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ റീസൈക്ലിങ്ങിനും നൽകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഖര മാലിന്യം കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ലഭിച്ചത് (20 ടൺ). എറണാകുളം ജില്ല - 17 ടൺ, തിരുവനന്തപുരം - 16.5 ടൺ, തൃശൂർ - 15.5 ടൺ എന്നിങ്ങനെ ഖര മാലിന്യം നീക്കം ചെയ്തു.
What's Your Reaction?






