സസ്‌പെൻസുകൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ അമരത്തേക്ക്, ഔദ്യോഗിക പ്രഖ്യാപനവുമായി ഹൈക്കമാൻഡ്
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിലെ തിരക്കിട്ട ചർച്ചകൾക്കും ശേഷമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ജയറാം രമേശ് എന്നിവർ സംയുക്തമായി മാധ്യമങ്ങളിലൂടെ ഈ സുപ്രധാന തീരുമാനം അറിയിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളും യുവജനതയുടെ താൽപ്പര്യവും കണക്കിലെടുത്താണ് സതീശന് നറുക്കുവീണത്.
രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖർഗെയുടെയും വസതികളിൽ ശനിയാഴ്ച രാവിലെ നടന്ന നിർണ്ണായക കൂടിക്കാഴ്ചകൾക്കൊടുവിലാണ് പ്രഖ്യാപനമുണ്ടായത്. രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധിയുമായും കെ.സി. വേണുഗോപാലുമായും ചർച്ചകൾ നടത്തിയപ്പോൾ, എ.ഐ.സി.സി അധ്യക്ഷൻ ഖർഗെ ഹൈക്കമാൻഡ് നിരീക്ഷകരുമായി അവസാനവട്ട വിലയിരുത്തലുകൾ നടത്തി. പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇതോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയൊരു അധികാര കേന്ദ്രത്തിന് തുടക്കമായിരിക്കുകയാണ്.
What's Your Reaction?