തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബി.ജെ.പി, മുന്‍ ഡി.ജി.പി ശ്രീലേഖ മത്സരത്തിന്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പട്ടിക പ്രഖ്യാപിച്ചത്

Nov 9, 2025 - 19:08
Nov 9, 2025 - 19:10
 0
തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബി.ജെ.പി, മുന്‍ ഡി.ജി.പി ശ്രീലേഖ മത്സരത്തിന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ പ്രമുഖരുമായി ബി.ജെ.പി. മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 67 പേര്‍ അടങ്ങിയ ആദ്യഘട്ട പട്ടികയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷും ഉള്‍പ്പെടുന്നു. കടുങ്ങാനൂരിലാണ് വി.വി. രാജേഷ് മത്സരിക്കുന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പട്ടിക പ്രഖ്യാപിച്ചത്.

ശാസ്തമംഗലം വാര്‍ഡിലാണ് ആര്‍ ശ്രീലേഖ മത്സരിക്കുന്നത്. വി വി രാജേഷ് കൊടുങ്ങാനൂര്‍ സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ തമ്പാനൂര്‍ സതീഷ് തമ്പാനൂര്‍ വാര്‍ഡിലും മത്സരത്തിനുണ്ട്. പാളയം വാര്‍ഡില്‍ മുന്‍ അത്‌ലറ്റ് പത്മിനി തോമസും മത്സരത്തിനുണ്ട്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പത്മിനി തോമസ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ എം.എല്‍.എ ശബരീനാഥനെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്. ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യു.ഡി.എഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും യു.ഡി.എഫ് ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫില്‍ 15 സീറ്റാണ് കോണ്‍ഗ്രസ് മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്.

എല്‍.ഡി.എഫില്‍ സീറ്റ് ധാരണ പ്രകാരം കോര്‍പ്പറേഷനില്‍ 75 സീറ്റില്‍ സി.പി.എമ്മും 17 സീറ്റില്‍ സി.പി.ഐയും മത്സരിക്കും. സി.പി.എമ്മിനായി മുന്‍ മേയര്‍ കെ. ശ്രീകുമാര്‍ ഉള്‍പ്പെടെ മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് (എം) മൂന്നു വാര്‍ഡിലും കേരള കോണ്‍ഗ്രസ് (ബി) ഒരു വാര്‍ഡിലും മത്സരിക്കും. ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസ് എസിനും എന്‍.സി.പിക്കും ഓരോ വാര്‍ഡ് മത്സരത്തിന് നല്‍കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.

What's Your Reaction?

like

dislike

love

funny

angry

sad

wow