ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ്; മുഖ്യപ്രതി ബെംഗളൂരു പിടിയില്‍
പ്രതിയെ നാളെ കേരളത്തിലെത്തിക്കും

ബെംഗളൂരു: ഷീല സണ്ണിക്കെതിരായ വ്യാജലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണദാസ് ബെംഗളൂരുവില്‍ പിടിയില്‍. പ്രതിയെ നാളെ കേരളത്തിലെത്തിക്കും. കേസിൽ ഒന്നാം പ്രതിയായ നാരായണദാസ് ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ ഒളിവിൽ പോകുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാംപുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. ഇതേതുടര്‍ന്ന്, 72 ദിവസം ഷീലാ സണ്ണി ജയിലിൽ കഴിയുകയും ചെയ്തു. പിന്നീട് നടത്തിയ രാസപരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.
ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
What's Your Reaction?






