ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ ബന്ദിയാക്കി കവര്‍ച്ച; 15 ലക്ഷത്തോളം നഷ്ടപ്പെട്ടു

തൃശൂർ: ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർന്നത് 15 ലക്ഷത്തോളം രൂപ. ചാലക്കുടി പോട്ടയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയയാളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കവർച്ച നടത്തിയത്.
ഈ സമയം എട്ട് ജീവനക്കാരാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്‍റെ ഗ്ലാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ക്യാഷ് കൗണ്ടറിൽനിന്നാണ് ഇത്രയധികം രൂപ കവർന്നത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.
കയ്യിൽ കിട്ടിയ പൈസ എടുത്തശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജങ്ഷനിൽ പട്ടാപ്പകലായിരുന്നു കവർച്ച നടത്തിയത്. പണം അപഹരിച്ചശേഷം ഇയാൾ സ്കൂട്ടറിൽ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
What's Your Reaction?






