വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേയ്ക്ക് പോയ കപ്പല്‍ ചരിഞ്ഞു; കണ്ടെയ്‌നറുകൾ കടലിലേയ്ക്ക് വീണു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു അധികൃതർ
അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം

കൊച്ചി: അറബിക്കടലിൽ കപ്പൽ അപകടം. കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കപ്പൽ ചരിഞ്ഞതായും കപ്പലിൽ നിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേയ്ക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേയ്ക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം.
മറൈൻ ഗ്യാസോലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയ കണ്ടെയ്‌നറുകളാണ് കടലിൽ വീണതെന്നാണ് പുറത്തുവരുന്നത്. കപ്പൽ അപകടത്തില്‍പ്പെട്ട സാഹചര്യത്തിൽ ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു.
അതേസമയം കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
What's Your Reaction?






