ക്ഷേമ പെന്‍ഷന്‍ തുക 1,800 രൂപയായി വര്‍ധിപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പെൻഷൻ തുക ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള 1600 രൂപയിൽ നിന്ന് 200 രൂപ വർധിപ്പിച്ച് പെൻഷൻ തുക 1,800 രൂപയായി ഉയർത്താനാണ് നിലവിൽ ആലോചിക്കുന്നത്.
പ്രകടന പത്രികയിലെ വാഗ്ദാനം: 2021-ലെ എൽ.ഡി.എഫ്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്തുക എന്നതായിരുന്നു. ഈ പ്രഖ്യാപിത ലക്ഷ്യത്തിലെത്താൻ നിലവിലെ തുകയിൽ നിന്ന് 900 രൂപയുടെ വർധനവ് ഇനിയും ആവശ്യമുണ്ട്. എന്നാൽ, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പെൻഷൻ തുക ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പെൻഷൻ വിതരണം ഏറെക്കാലം മുടങ്ങിയിരുന്നെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സർക്കാർ കുടിശ്ശികകൾ തീർക്കുകയും എല്ലാ മാസവും പെൻഷൻ നൽകുന്ന നിലയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
പെൻഷൻ വർധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നവംബറിൽ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നവംബർ ഒന്നിന് വിളിച്ചുചേർക്കുന്ന ഈ സമ്മേളനം, സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളും ഉടൻ നടപ്പാക്കാൻ പോകുന്ന പ്രധാന കാര്യങ്ങളും പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്. ഈ വേദിയിൽ ക്ഷേമ പെൻഷൻ വർദ്ധന സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?






