തിരുവനന്തപുരം: ബാലരാമപുരം ദേവേന്ദു കൊലപാതകകേസിൽ വീണ്ടും വഴിത്തിരിവ്. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നത് താനല്ലെന്ന് പ്രതിയായ ഹരികുളുർ.കുഞ്ഞിന്റെ അമ്മയായ ശ്രീതുവാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതെന്ന് ഹരികുമാർ പറഞ്ഞു.
കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതി ഇത്തരത്തിൽ മൊഴി നൽകിയിരിക്കുന്നത്. ഹരികുമാറിന്‍റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ നുണ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു. ജയിൽ സന്ദർശനത്തിനെത്തിയ റൂറൽ എസ്പിക്കാണ് ഹരികുമാർ പുതിയ മൊഴി നൽകിയിരിക്കുന്നത്. ജയിൽ സന്ദർശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
അതേസമയം ശ്രീതു ഇത് നിഷേധിച്ചിരിക്കുകയാണ്. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസം നിന്നപ്പോൾ ഹരികുമാർ കൊന്നുവെന്നാണ് നിലവിലുള്ള കേസ്. ഹരികുമാർ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു നേരത്തേ അറസ്റ്റിലായിരുന്നു.