'മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കും': ട്രംപിന്റെ പ്രഖ്യാപനം ആശങ്കയിൽ
അമേരിക്കൻ കുടിയേറ്റം കാത്തുകഴിയുന്ന വലിയൊരു വിഭാഗത്തിന് കനത്ത ആശങ്കയും ദൂരവ്യാപകമായ പ്രത്യാഘാതവും സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനമാണിത്
വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചു. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വെച്ചതായും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ കുറ്റപ്പെടുത്തി. അമേരിക്കൻ കുടിയേറ്റം കാത്തുകഴിയുന്ന വലിയൊരു വിഭാഗത്തിന് കനത്ത ആശങ്കയും ദൂരവ്യാപകമായ പ്രത്യാഘാതവും സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനമാണിത്.
"യു.എസ്. സംവിധാനത്തിന് പൂർണ്ണമായി കരകയറാൻ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ഞാൻ ശാശ്വതമായി നിർത്തിവെക്കും." ജോ ബൈഡൻ ഭരണകൂടത്തിൻ്റെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും. രാജ്യത്തെ പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കും. ആഭ്യന്തര സമാധാനം തകർക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും. പൊതുജനങ്ങൾക്ക് ഭാരമാകുന്നവർ, സുരക്ഷാ ഭീഷണിയാകുന്നവർ, അല്ലെങ്കിൽ പാശ്ചാത്യ സംസ്കാരവുമായി പൊരുത്തപ്പെടാത്തവർ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും.
"അമേരിക്കയ്ക്ക് മുതൽക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും." നിയമവിരുദ്ധവും പ്രശ്‌നക്കാരുമായ ജനവിഭാഗങ്ങളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
What's Your Reaction?

