തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്ന് വെളിപ്പെടുത്തി എഐസിസി അംഗം ശശി തരൂര്‍ എംപി. നേതൃത്വം ക്ഷണിക്കാത്തതിനാലാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കക്കായി പ്രചരണത്തിനു ലക്ഷണിച്ചിരുന്നു. എന്നാൽ നിലമ്പൂർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യമാണെന്നും തിരിച്ചു കേരളത്തിൽ എത്തിയപ്പോഴും മറ്റു മെസേജുകൾ ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷണിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. നിലവിലെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്നുള്ളത് ശരിയാണെന്നും വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ പറഞ്ഞു. എന്നാൽ നിലമ്പൂരിൽ കോൺഗ്രസ്സ് ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.