തിരുവനന്തപുരം: ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ വഴക്കുപറഞ്ഞതിനെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. നേമം സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി അഹല്യയാണ് മരിച്ചത്.
ശാന്തിവിള സ്വദേശിയായ ശ്യാമിൻ്റെയും ലേഖയുടെയും മകളാണ്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാകാമെന്നുമാണ് പോലീസിൻ്റെ നിഗമനം.
അച്ഛന്‍റെ സഹോദരിക്കൊപ്പം അഹല്യയെ വീട്ടിലാക്കി രാവിലെ മാതാപിതാക്കൾ ആശുപത്രിയിലേക്കു പോയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം നടന്നത്. മാതാപിതാക്കൾ പോയതിനു പിന്നാലെ കുട്ടിയെ ആഹാരം കഴിക്കാനായി വിളിച്ചിരുന്നു. എന്നാൽ കുട്ടി മുറി തുറക്കാത്തതോടെ ഇവർ ജനാല വഴി മുറിക്കകത്തേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.