ഡൽഹി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. യുപിഐയിലെ 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് പിഴ ചുമത്തുമെന്നായിരുന്നു പുറത്തുവന്ന വാർത്ത.
ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ പൗരന്മാര്‍ക്കിടയില്‍ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മാത്രമല്ല യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പറഞ്ഞു.
3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നുവെന്നായിരുന്നു പ്രചരിച്ചിരുന്നത്. ക്രഡിറ്റ്/ഡെബിറ്റ് കാർഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും യുപിഐ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് ദാതാക്കൾക്കും നൽകേണ്ട തുകയാണ് എംഡിആർ. എന്നാൽ 2020 മുതൽ രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല.