കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിലേക്കെടുത്തുകൊണ്ടു പോയി പീഡിപ്പിച്ച് പിതാവ്. ശേഷം കുഞ്ഞിനെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. കുട്ടി നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
തമിഴ്നാട്ടിലെ കരൂരിലാണ് അതി ക്രൂരമായ സംഭവം നടന്നത്. കുട്ടിയുടെ അച്ഛനായ 30 കാരനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ.
ഇവർക്ക് ഒരു മകൻ കൂടിയുണ്ട്.ഇവർ നാല് പേരും ഒരുമിച്ചാണ് കിടന്ന് ഉറങ്ങിയിരുന്നത്. ഇവരെല്ലാം ഉറങ്ങിയതിനു ശേഷമാണ് അച്ഛൻ കുഞ്ഞിനേയും എടുത്ത് ടെറസിൽ കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചത്.തുടർന്ന് കുഞ്ഞിനെ വാട്ടർ ടാങ്കിൽ ഉപേക്ഷിക്കുകയും ഒന്നും സംഭവിക്കാത്തതുപോലെ മുറിയിൽ വന്ന് കിടക്കുകയുമായിരുന്നു. ഇതിനിടയിൽ കുഞ്ഞിന്റെ അമ്മ ഉണരുകയും കുഞ്ഞിനെ കാണാതായതോടെ കുഞ്ഞിനെ അന്വേഷിച്ച് നടക്കുകയും ചെയ്തു. ഭർത്താവും തെരയാൻ ഒപ്പമുണ്ടായിരുന്നു.
പരിശോധനയ്ക്കിടെ കുട്ടിയുടെ വസ്ത്രങ്ങൾ ടെറസിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുടിവെള്ള ടാങ്കിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.