ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു; കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു
കഴിഞ്ഞ മാസവും ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് ആരംഭിച്ച കർഷക പ്രതിഷേധം 2.0 മുതൽ ഇതുവരെ 34 കർഷകരുടെ ജീവനാണ് പൊലിഞ്ഞത്.

ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരണിൽ നിന്നുള്ള 50 കാരനായ കർഷകൻ ശംഭു അതിർത്തിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തരൺ ജില്ലയിലെ പഹുവിന്ദ് ഗ്രാമത്തിൽ നിന്നുള്ള രേഷാം സിംഗാണ് കീടനാശിനി കഴിച്ചു ആത്മഹത്യ ചെയ്തത്.
രാജ്പുരയിലെ സർക്കാർ ആശുപത്രിയിൽ സിംഗിനെ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ നില വഷളായതിനെ തുടർന്ന് പട്യാലയിലെ രാജേന്ദ്ര ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. തുടർന്ന് അവിടെ വെച്ച് ഡോക്ടർമാർ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.
കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരിൻ്റെ വിമുഖതയിൽ പ്രതിഷേധം രേഖപ്പെടുത്താൻ ആഗ്രഹിച്ചാണ് സിംഗ് ആത്മഹത്യ ചെയ്തതെന്ന് കർഷക നേതാവും ഫോറങ്ങളുടെ കോർഡിനേറ്ററുമായ കിസാൻ മസ്ദൂർ സംഘർഷ് മോർച്ച, സംയുക്ത് കിസാൻ മോർച്ച (രാഷ്ട്രീയേതര) സർവാൻ സിംഗ് പന്ദേർ ആരോപിച്ചു.
അതേസമയം മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ബാക്കിയുള്ള എല്ലാ വായ്പകളും എഴുതിത്തള്ളുകയും അടുത്ത ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുകയും ചെയ്യുന്നതുവരെ രേഷം സിങ്ങിൻ്റെ പോസ്റ്റ്‌മോർട്ടവും അന്ത്യകർമങ്ങളും നടത്തില്ലെന്ന് പന്ദേർ പറഞ്ഞു.
കഴിഞ്ഞ മാസവും ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് ആരംഭിച്ച കർഷക പ്രതിഷേധം 2.0 മുതൽ ഇതുവരെ 34 കർഷകരുടെ ജീവനാണ് പൊലിഞ്ഞത്.
What's Your Reaction?






