നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്
വീട്ടിൽ നിന്നും കണ്ടെത്തിയ 19 വിരലടയാളങ്ങളും പ്രതിയുടേതല്ല

മുംബൈ: നടൻ സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് വിരലടയാള റിപ്പോർട്ട് പുറത്തുവന്നു. വീട്ടിൽ നിന്നും കണ്ടെത്തിയ 19 വിരലടയാളങ്ങളും പ്രതിയുടേതല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്.
സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കെയാണ് പുതിയ കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്‍റേതുമായി യോജിക്കുന്നില്ല. ജനുവരി 16നാണ് സ്വന്തം വസതിയിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്.
അതെ സമയം മോഷണത്തിനിടെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. പ്രതിയെ താന്‍ മുറുകെ പിടിച്ചതോടെ അയാള്‍ കുത്തുകയായിരുന്നുവെന്നും തുടര്‍ച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞുവെന്നും മൊഴിയിൽ പറയുന്നു. അതിനുശേഷം പ്രതിയെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടിയിട്ടെങ്കിലും രക്ഷപ്പെട്ടുവെന്നും സെയ്ഫ് മൊഴി നല്‍കി.
What's Your Reaction?






