നേപ്പാളിൽ ജെൻ സീ കലാപം വീണ്ടും: രാഷ്ട്രീയ സംഘർഷം രൂക്ഷമായി, കർഫ്യൂ പ്രഖ്യാപിച്ചു

2026 മാർച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ-യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്

Nov 20, 2025 - 22:11
Nov 20, 2025 - 22:13
 0
നേപ്പാളിൽ ജെൻ സീ കലാപം വീണ്ടും: രാഷ്ട്രീയ സംഘർഷം രൂക്ഷമായി, കർഫ്യൂ പ്രഖ്യാപിച്ചു

കഠ്മണ്ഡു: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നേപ്പാളിൽ ജെൻ സീ (Gen Z) കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിൽ യുവാക്കളുടെ ഒരു സംഘവും സിപിഎൻ-യുഎംഎൽ (CPN-UML) പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തി.

2026 മാർച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ-യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. പുലർച്ചെ പ്രതിഷേധക്കാരും പോലീസുമായും വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. ഈ സംഭവങ്ങളിൽ ആറ് പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

സിമാര വിമാനത്താവളത്തിന് സമീപം സംഘർഷം രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതേത്തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജെൻ സീ കലാപത്തിൽ നേപ്പാളിൽ 76 പേരാണ് കൊല്ലപ്പെട്ടത്.

ഈ പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായിരുന്ന കെ.പി. ശർമ ഒലി രാജിവെച്ചിരുന്നു. നേപ്പാൾ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയാണ് നിലവിലെ ഇടക്കാല സർക്കാരിനെ നയിക്കുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ് സുശീല കർക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow