നിയന്ത്രണം വിട്ടു പിന്നോട്ട് ഉരുണ്ട ലോറി വയലിലേക്ക് മറിഞ്ഞു.
വിഴിഞ്ഞം മുക്കോലയിൽ ആണ് സംഭവ

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ഇരുമ്പ് പൈപ്പുമായി എന്ന ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നും ഇരുമ്പ് പൈപ്പുമായി വന്ന ലോറിയാണ് കയറ്റം കയറാൻ ആകാതെ പിന്നോട്ട് ഉരുണ്ട് വയലിൽ പതിച്ചത്. പിന്നാലെ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ ഇരുവശങ്ങളിലും ആയി നിലവിലുള്ള സർവീസ് റോഡ് പലയിടത്തും ഗതാഗതയോഗ്യമല്ല എന്ന പരാതി ആരംഭം മുതൽ തന്നെ വ്യാപകമാണ്. പ്രത്യേകിച്ചും കാഞ്ഞിരംകുളം മുതൽ കോവളം വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലും കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മുക്കോല കല്ലുവെട്ടാൻ കുഴി ഭാഗത്ത് ഭാരം കയറ്റിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇതിന് കാരണമെന്നാണ് ആരോപണം. ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ കൃത്യമായ സർവേയോ മറ്റു പഠനങ്ങളും നടത്താത്തതിനാലണ് റോഡിന്റെ അവസ്ഥയ്ക്ക് കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭാരം കയറ്റിവരുന്ന വലിയ ട്രക്കുകളും മറ്റു നിർമ്മാണ പ്രവർത്തനത്തിനായിട്ടുള്ള വാഹനങ്ങൾക്ക് ട്രെയിനുകളും ഇവിടെ സ്ഥിരമായി അപകടത്തിൽ പെടാറുണ്ട്. കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേരുടെ ജീവനും ഇവിടെ പൊലിഞ്ഞു. റോഡിൻറെ ഈ അവസ്ഥ മാറ്റി സുഗമമായ ഗതാഗതം സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങളായി സ്ഥലം എംപിയുടെയും എംഎൽഎമാരുടെയും ഓഫീസിൽ കയറിയിറങ്ങുകയാണ് ഈ പ്രദേശത്തെ ജനങ്ങൾ.
What's Your Reaction?






