തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന റിപ്പോർട്ട്. അദ്ദേഹം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.
സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എളമരം കരീം, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ അദ്ദേഹത്തെ കാണാനായി ആശുപത്രിയെലെത്തിയിരുന്നു. ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും വിഎസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു.