ടാറ്റാ കാറുകൾക്ക് വില കൂടുന്നു; ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ടാറ്റയുടെ കാറുകൾ വാങ്ങുന്നവർക്ക് അധിക തുക നൽകേണ്ടി വരും
മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നു. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് വില പരിഷ്‌കരിക്കാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു.
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ടാറ്റയുടെ കാറുകൾ വാങ്ങുന്നവർക്ക് അധിക തുക നൽകേണ്ടി വരും. ഐസിഇ വിഭാഗത്തിലുള്ള പെട്രോൾ വാഹനങ്ങൾക്കാണ് നിലവിൽ വില വർദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോൾ എൻജിൻ വാഹനങ്ങൾക്ക് ശരാശരി 0.5 ശതമാനം വരെയാണ് വില കൂടുന്നത്. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് ഈ തുകയിൽ വ്യത്യാസമുണ്ടാകും. ടാറ്റയുടെ ജനപ്രിയ മോഡലുകളായ ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ വിലയിൽ മാറ്റമുണ്ടാകും.
നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് ഈ നീക്കമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. ടാറ്റയുടെ പുതിയ കാറുകൾ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഏപ്രിൽ ഒന്നിന് മുൻപ് ബുക്കിംഗ് പൂർത്തിയാക്കിയാൽ നിലവിലുള്ള വിലയിൽ വാഹനം സ്വന്തമാക്കാം. അടുത്ത സാമ്പത്തിക വർഷം മുതൽ ഷോറൂം വിലയിൽ മാറ്റം വരുന്നത് ഓൺ-റോഡ് വിലയിലും പ്രതിഫലിക്കും.
What's Your Reaction?