തിരുവനന്തപുരം: തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തം ഇടീച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് വിദ്യാഭാസ വകുപ്പ്. സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിന് പിന്നാലെയാണ് നടപടി.
കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ദരീഫയ്ക്ക് എതിരെയാണ് നടപടി. ദേശീയ ഗാനസമയത്ത് ബഹളം വെച്ചതിനായിരുന്നു ടീച്ചറുടെ നടപടി. കുട്ടികളെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സ്കൂളിൽ വൈകിട്ട് ദേശീയ ഗാനം ആലപിക്കവെ ഒൻപതാം ക്ലാസിലെ ചില വിദ്യാർത്ഥികൾ പുറത്തിറങ്ങിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. വിദ്യാർത്ഥികളെ ക്ലാസിലേക്ക് തിരികെ കയറ്റി ശിക്ഷാ നടപടിയായി ഏത്തമിടീക്കുകയും ക്ലാസ് മുറിയിൽ പൂട്ടി ഇടുകയുമായിരുന്നു. പിന്നീട് 10 മിനിറ്റ് കഴിഞ്ഞാണ് ഇവരെ പുറത്ത് വിട്ടത്.
കഴിഞ്ഞ ചൊവാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ ബസിലായിരുന്നു ഈ വിദ്യാർഥികൾ യാത്ര ചെയ്തിരുന്നത്. എന്നാൽ സംഭവം കഴിഞ്ഞ ശേഷം വിദ്യാർഥികൾ പുറത്ത് വന്നപ്പോഴേക്കും സ്കൂൾ ബസും പോയിരുന്നു. തുടർന്ന് പ്രധാന അധ്യാപകൻ ഇടപെട്ടാണ് കുട്ടികൾക്ക് വീട്ടിൽ പോകാൻ ബസ് ചാർജ് അടക്കം നൽകിയത്.
അതേസമയം സംഭവത്തിൽ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നാണ് പുറത്തുവരുന്ന വിവരം. അതിനാൽ രേഖാമൂലം രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞത്.