ഇസ്ലാമബാദ്: ഓപ്പറേഷൻ സിന്ദൂറിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടതായി വ്യക്തമാക്കി പാകിസ്ഥാൻ. 4 ദിവസമായി നടന്ന ആക്രമണത്തിൽ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പാക് വ്യോമസേനയിൽ നിന്നുള്ളവരിൽ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍റെ 50 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തിൽ 100 ലധികം ഭീകരവാദികളും 30-40 സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.