പന്നിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി മരിച്ച സംഭവം; പെട്ടെന്ന് വാര്‍ത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യം

ഈ സംഭവം ഇത്ര പെട്ടെന്ന് വാര്‍ത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു

Jun 8, 2025 - 11:06
Jun 8, 2025 - 11:06
 0  9
പന്നിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി മരിച്ച സംഭവം; പെട്ടെന്ന് വാര്‍ത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യം

തിരുവനന്തപുരം: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ ഫോണ്‍ രേഖകള്‍ അടക്കം വിശദമായി പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അയാളുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ പോലീസ് ശ്രദ്ധയോടെ പരിശോധിക്കുമെന്നാണ് കരുതുന്നത്. ഈ സംഭവം ഇത്ര പെട്ടെന്ന് വാര്‍ത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം വനംമന്ത്രിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ അവിടെ എത്തപ്പെട്ട ആളുകള്‍ ആസൂത്രമായി എത്തപ്പെട്ടതാണോ, നിലമ്പൂരില്‍ വാഹനം തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോയെന്നും പരിശോധിക്കണം. ഏതെങ്കിലും സംഭവം നടന്നാല്‍ ഉടന്‍ തന്നെ അതിനെ രാഷ്ട്രീയമായ ആയുധമായി ഉപയോഗിച്ച് ഇടതുമുന്നണിയെ കടന്നാക്രമിക്കുന്നതിന് ഇതുപോലുള്ള ദാരുണസംഭവങ്ങള്‍ ഉപയോഗിക്കുന്നെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കണ്‍മുന്‍പില്‍ നടന്ന സംഭവങ്ങളൊന്നും കൃത്യമായി മനസിലാക്കാതെ, സര്‍ക്കാരിനെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയമായ ബോധപൂര്‍വമായ ശ്രമം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്തൊക്കെയാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് വനംമന്ത്രി പറഞ്ഞതും അന്വേഷിക്കണം. വന്യജീവി ആക്രമണത്തെ ഇതിലേക്ക് കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. കസ്റ്റഡിയിലുള്ളയാളുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നതിലൂടെ ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പകല്‍വെളിച്ചം പോലെ മനസിലാകും, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow