കെ.ഇ. ഇസ്മായിലിനെതിരെ സി.പി.ഐ.യുടെ നടപടി; ആറു മാസത്തേക്ക് സസ്പെന്‍ഷന്‍
തീരുമാനം സംസ്ഥാന കൗൺസിലിനെ അറിയിക്കും.

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെ സസ്പെന്‍ഡ് ചെയ്ത് സിപിഐ. ആറുമാസത്തേക്കാണ് സസ്പെൻഷന്‍. സിപിഐ എക്സിക്യുട്ടീവിലാണ് തീരുമാനമെടുത്തത്. പി.രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു കെ.ഇ. ഇസ്മായിലിനെതിരെ നടപടി. തീരുമാനം സംസ്ഥാന കൗൺസിലിനെ അറിയിക്കും. പാർട്ടി നടപടിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഇസ്മായിൽ പറഞ്ഞു.
കെ ഇ ഇസ്മയിൽ നൽകിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. പി രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാൽ, അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചല്ല. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നൽകിയ പ്രതികരണത്തിൽ കെ ഇ ഇസ്മയിൽ പറഞ്ഞിരുന്നു. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ നിലവില്‍ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.
What's Your Reaction?






