കലോത്സവ വേദിക്കെതിരായ ഹർജി: നിയമപ്രക്രിയയുടെ ദുരുപയോഗമെന്ന് ഹൈക്കോടതി; ഹർജിക്കാരന് 10,000 രൂപ പിഴ

ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഈ കർശന നടപടി

Jan 13, 2026 - 16:09
Jan 13, 2026 - 16:10
 0
കലോത്സവ വേദിക്കെതിരായ ഹർജി: നിയമപ്രക്രിയയുടെ ദുരുപയോഗമെന്ന് ഹൈക്കോടതി; ഹർജിക്കാരന് 10,000 രൂപ പിഴ

കൊച്ചി/തൃശ്ശൂർ: തൃശൂർ തേക്കിൻകാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കുന്നതിനെതിരെ ഹർജി നൽകിയ തൃശൂർ സ്വദേശി നാരായണൻ കുട്ടിക്ക് ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തി. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഈ കർശന നടപടി.

കലോത്സവം തുടങ്ങുന്നതിന് മുൻപ് തന്നെ, കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കാതെയാണ് ഹർജി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മൈതാനത്തെ നിരവധി മരങ്ങൾ മുറിച്ചുമാറ്റിയതായി ഹർജിക്കാരൻ വാക്കാൽ ആരോപിച്ചെങ്കിലും, ഹർജിയിലെ രേഖകളിൽ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 

മൈതാനത്ത് പാചകം ചെയ്യാൻ പാടില്ലെന്നതുൾപ്പെടെയുള്ള കർശനമായ നിബന്ധനകളോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കലോത്സവത്തിനായി സ്ഥലം വിട്ടുനൽകാൻ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നത്. പൊതുതാൽപ്പര്യമുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലാതെ കോടതിയെ സമീപിക്കുന്നതിനെതിരെയുള്ള താക്കീതായാണ് ഈ പിഴ വിധിയെ വിലയിരുത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow